സാമൂഹിക പ്രവര്‍ത്തക ഇള ഭട്ട് അന്തരിച്ചു
അഹമ്മദാബാദ് ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ ആയിരുന്നു അന്ത്യം.

അഹമ്മദാബാദ് :പ്രശസ്‌ത ഗാന്ധിയൻ ചിന്തകയും 'സേവ'യുടെ സ്ഥാപകയും പ്രമുഖ മനുഷ്യാവകാശ പ്രവർത്തകയുമായ പത്മഭൂഷൺ ഇളബെൻ ഭട്ട് (89) അന്തരിച്ചു.ഇള ബെന്‍ എന്ന ഇള ഭട്ട് സ്ത്രീകളുടെ സ്വാതന്ത്രത്തിനും വിദ്യഭ്യാസത്തുനും വേണ്ടി ശക്തമായി പ്രവര്‍ത്തിച്ചിരുന്നു.
ലക്ഷക്കണക്കിന് സ്ത്രീകളുടെ ജീവിതം മാറ്റിമറിച്ച സ്വയം തൊഴിൽ സംരഭമായ സേവയുടെ സ്ഥാപകയായിരുന്ന ഇളബെൻ ഭട്ട് അറിയപ്പെട്ടത് 'നിശബ്‌ദ വിപ്ലവകാരിയായ വനിത' എന്നാണ്. വിമൻസ് വേൾഡ് ബാങ്കിംഗിന്റെ സ്ഥാപകരിൽ ഒരാളായ ഇള അഹമ്മദാബാദ് സ്വദേശിനിയാണ്.
അഹമ്മദാബാദ് ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ ആയിരുന്നു അന്ത്യം. പദ്മശ്രീ, പത്മഭൂഷണ്‍ തുടങ്ങി നിരവധി പുരസ്‌കാരത്തിന് അര്‍ഹയായിട്ടുണ്ട്.
1973 ല്‍ ഇന്ത്യയിലെ ആദ്യത്തെ വനിത ബാങ്കായ സേവ സഹകരണ ബാങ്ക് സ്ഥാപിക്കുന്നതിന് മുന്‍കയ്യെടുത്തിരുന്നു. സബര്‍മതി ആശ്രം പ്രിസര്‍വേഷന്‍ മെമ്മോറി യല്‍ ട്രസ്റ്റിന്റെ ചെയര്‍പേഴ്സനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.ആഗോള സംഘടനയായ ദ എന്‍ഡേഴ്സിന്റെ പ്രവര്‍ത്തനങ്ങളിലും പങ്കാളിയും ആയിരുന്നു. പ്രചോദനാത്മകമായ പൈതൃകം ബാക്കിയാക്കിയാണ് ഇള യത്രയായതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ട്വീറ്റ് ചെയ്തു.
പ്രധാന മന്ത്രി നരേന്ദ്രമോദി, രാഹുല്‍ഗാന്ധി തുടങ്ങി നിരവധി പ്രമുഖര്‍ ഇളയടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി. രമേശ് ഭട്ട് ആണ് ഭര്‍ത്താവ്. മഹിര്‍, അമിമയി എന്നിവരാണ് മക്കള്‍.