നാലു വയസ്സുകാരിയെ പീഡിപ്പിച്ച ചേമഞ്ചേരി സ്വദേശിക്ക് തടവും പിഴയും
25 വർഷം കഠിനതടവും 4 ലക്ഷം രൂപ പിഴയുമാണ് വിധിച്ചത്

കൊയിലാണ്ടി:നാല് വയസ്സുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കൊയിലാണ്ടി ചേമഞ്ചേരി സ്വദേശിക്ക് 25 വർഷം കഠിന തടനവും 4 ലക്ഷം രൂപ പിഴയും വിധിച്ചു. ചേമഞ്ചേരി സ്വർണകുളം കോളനിയിൽ തുവക്കോട്ടു പറമ്പിൽ ഗിരീഷ് (44) നു ആണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് ടി പി അനിൽ ആണ് പോക്സോ നിയമമനുസരിച്ച് ശിക്ഷ വിധിച്ചത്.
പിഴ സംഖ്യ അടച്ചില്ലെങ്ങിൽ നാലു വർഷം കൂടി തടവ് ശിക്ഷ അനുഭവിക്കണം.2021 ലാണ് കേസിനാസ്പദമായ കൃത്യം നടന്നത്. പ്രതി മിഠായി നൽകിയതിനു ശേഷം നിരവധി ദിവസങ്ങളിൽ ബാലികയെ പീഡിപ്പിക്കുകയായിരുന്നു.
ബാലികയെ കുളിപ്പിച്ചിരുന്ന സമയത്ത് ശരീരത്തിലുണ്ടായിരുന്ന പരിക്കുകൾ അമ്മയുടെ ശ്രദ്ധയിൽ പെട്ടപ്പോഴാണ് സംഭവം പുറത്തിറഞ്ഞത്. തുടർന്ന് ഡോക്ടറെ കാണിക്കുകയും, അതിനു ശേഷം അമ്മയോട് ബാലിക പീഡന വിവരം പറയുകയും ആയിരുന്നു. കൊയിലാണ്ടി പോലീസ് രജിസ്റ്റർ ചെയ്ത കേസ് സർക്കിൾ ഇൻസ്പെക്ടർ എൻ സുനിൽകുമാർ ആണ് അന്വേഷിച്ചത്, പ്രോസിക്യൂഷൻ വേണ്ടി അഡ്വ. പി ജെതിൻ ഹാജരായി.