താനൂര്‍ ബോട്ട് ദുരന്തം; ബോട്ട് ഉടമയ്ക്കെതിരെ കൊലക്കുറ്റം
നടപടി അപകടസാധ്യത ബോധ്യപ്പെട്ടിട്ടും ബോട്ട് സര്‍വീസ് നടത്തിയതിനാൽ
താനൂര്‍: ബോട്ട് ദുരന്തത്തില്‍ ബോട്ട് ഉടമ നാസറിനെതിരെ കൊലക്കുറ്റം കൂടി ചുമത്തി. അപകടസാധ്യത ബോധ്യപ്പെട്ടിട്ടും ബോട്ട് സര്‍വീസ് നടത്തിയതിനാലാണ് നടപടി. ഒളിവില്‍ കഴിയുന്ന ബോട്ട് സ്രാങ്ക് ദിനേശിനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
നിസാരവകുപ്പുകള്‍ ചുമത്തി പ്രതിയെ രക്ഷപ്പെടുത്താന്‍ പൊലീസ് ശ്രമിക്കുന്നു എന്ന വിമര്‍ശനമുയർന്നതിനിടെയാണ് നാസറിനെതിരെ ഐപിസി 302 പ്രകാരം കൊലക്കുറ്റം ചുമത്തിയിരിക്കുന്നത്. ബോട്ട് സ്രാങ്ക് ദിനേശിന് പുറമെ വേറെയും ജീവനക്കാര്‍ ബോട്ടിൽഉള്ളതായി സംശയമുണ്ടെന്നും ഇവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയെന്നും എസ്പി പറഞ്ഞു.
ബോട്ടിന്റെ കാലപ്പഴക്കം ഉള്‍പ്പടെ കണ്ടെത്തുന്നതിന് കുസാറ്റിന്റെ സാങ്കേതിക സഹായം തേടിയിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവി, താനൂര്‍ ഡി.വൈ.എസ്.പി., കൊണ്ടോട്ടി എ.എസ്.പി. തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നിസാറിനെ മലപ്പുറം പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്തു വരികയാണ്. പ്രതിയെ ഉച്ചക്ക് ശേഷം തിരൂരങ്ങാടി കോടതിയില്‍ പ്രതിയെ ഹാജരാക്കും.

