താനൂര്‍ ബോട്ടപകടം:കേസ് ഇന്ന് ഹൈക്കോടതിയില്‍ ജീവനക്കാര്‍ക്ക് എതിരെയും കൊലക്കുറ്റം
ബോട്ടിന്റെ ഉടമ നാസറിന് പുറമെ അഞ്ച് ജീവനക്കാരാണ് നിലവില്‍ അറസ്റ്റിലായത്.
താനൂർ :താനൂരില്‍ ബോട്ട് അപകടവുമായി ബന്ധപ്പെട്ട കേസില്‍ കഴിഞ്ഞ ദിവസം പിടിയിലായ ജീവനക്കാര്‍ക്കെ തിരെയും കൊലക്കുറ്റം ചുമത്തി. അപകടത്തില്‍പെട്ട ബോട്ടിന്റെ ഉടമ നാസറിന് പുറമെ അഞ്ച് ജീവനക്കാ രാണ് നിലവില്‍ അറസ്റ്റിലായത്.
സംഭവം സംബന്ധിച്ച് മലപ്പുറം ജില്ലാ കളക്ടര്‍ ഇന്ന് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കും. അപകടത്തിന് കാരണമായ ബോട്ടുടമയ്‌ക്കെതി രായ പ്രോസിക്യൂഷന്‍ നടപടിയ്‌ക്കൊപ്പം ഉത്തരവാദിത്വ പ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി വേണമെന്നാണ് കോടതി നിലപാട്
നാസറിനെ ഒളിവില്‍ പോകാന്‍ സഹായിച്ച മൂന്ന് പേരെയും അറസ്റ്റ് ചെയ്തിരുന്നു. ബോട്ടുമായി ബന്ധപ്പെട്ട് തുറമുഖ വകുപ്പില്‍ നിന്നും ഇന്നലെ കസ്റ്റഡിയില്‍ എടുത്ത മുഴുവന്‍ രേഖകളും പൊലീസ് പരിശോധിക്കുകയാണ്. അതേസമയം, ബോട്ട് അപകടവു മായി ബന്ധപ്പെട്ട് സ്വമേഥയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ചീഫ് സെക്രട്ടറി അടക്കമുളളവരെ എതിര്‍കക്ഷിയാക്കിയാണ് ഡിവിഷന്‍ ബെഞ്ചിന്റെ നടപടി.

