വ്യാജരേഖ കേസ് ; വിദ്യയ്ക്ക് ഇടക്കാല ജാമ്യം അനുവദിച്ച് ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി
നാളെയും മറ്റന്നാളും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ വിദ്യ ഹാജരാകണ മെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

നീലേശ്വരം :വ്യാജരേഖ ഹാജരാക്കി ജോലി നേടിയ കേസിൽ മുൻ എസ്എഫ്ഐ നേതാവ് കെ വിദ്യക്ക് ഇടക്കാല ജാമ്യം. അന്വേഷണവു മായി സഹകരിക്കുമെന്ന് വിദ്യയുടെ അഭിഭാഷകൻ അറിയിച്ചതോടെ യാണ് ജാമ്യം ലഭിച്ചത്. ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
അതേ സമയം വിദ്യയെ കസ്റ്റഡി യിൽ വേണമെന്ന് നീലേശ്വരം പൊലീസ് കോടതിയിൽ ആവശ്യപ്പെട്ടില്ല. വ്യാജരേഖാ കേസിൽ വിദ്യ തെളിവ് നശിപ്പിച്ചു വെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. അത് അടിസ്ഥാന മാക്കി ഇന്ത്യൻ ശിക്ഷാ നിയമ ത്തിലെ 201ാം വകുപ്പ് (തെളിവ് നശിപ്പിക്കൽ) കൂടി നീലേശ്വരം പൊലീസ് ചുമത്തിയിരുന്നു.ഇന്ന് രാവിലെയാണ് വിദ്യ ചോദ്യം ചെയ്യലിനായി നീലേശ്വരം പൊലീസ് സ്റ്റേഷനിൽ ഹാജരായത്. തുടർന്ന് ഇതിന് പിന്നാലെയാണ് വിദ്യയെ അറസ്റ്റ് രേഖപ്പെടുത്തി കോടതി യിൽ ഹാജരാക്കുകയായിരുന്നു.
നാളെയും മറ്റന്നാളും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ വിദ്യ ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.മഹാരാജാസ് കോളേജിന്റെ പേരിലുള്ള വ്യാജ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റാണ് വിദ്യ കരിന്തളം ഗവൺമെന്റ് കോളേജിൽ സമർപ്പിച്ചിരുന്നത്. ഇതേ സർട്ടിഫിക്കറ്റ് ഹാജരാക്കി അട്ടപ്പാടി കോളേജിൽ അഭിമുഖത്തിന് ചെന്നതോടെയാണ് വിദ്യ പിടിക്ക പ്പെട്ടത്. സർട്ടിഫിക്കറ്റിൽ സംശയം തോന്നിയ കോളേജ് പ്രിൻസിപ്പൽ മഹാരാജാസ് കോളേജുമായി ബന്ധപ്പെട്ടതോടെയാണ് കള്ളം പുറത്തായത്.