ലോകകപ്പ്;രോഹിത് ശർമ്മയുടെയും ശ്രേയസ് അയ്യരുടെയും തകർപ്പൻ അർദ്ധ സെഞ്ച്വറി മികവിൽ ഇന്ത്യ വിജയത്തിലേക്ക് കടന്നു
പാകിസ്താന് 7 വിക്കറ്റിന്റെ തോൽവി.

അഹമ്മദാബാദ് : ലോകകപ്പ് മത്സരങ്ങളിൽ ഇന്ത്യക്ക് എതിരെ അവസാനം കളിച്ച 8 മത്സരങ്ങളിലും തോറ്റ അപമാനം തീർക്കാൻ ഇറങ്ങിയ പാകിസ്താന് 7 വിക്കറ്റിന്റെ തോൽവി. പാകിസ്താൻ ഉയർത്തി 192 ലക്ഷ്യം പിന്തുടർന്ന് ഇന്ത്യ രോഹിത് ശർമ്മ യുടെയും ശ്രേയസ് അയ്യരുടെയും തകർപ്പൻ അർദ്ധ സെഞ്ച്വറി മികവിൽ ലക്ഷ്യം മറികടന്നു,.
മികച്ച ജയത്തോടെ പോയിന്റ് പട്ടികയിൽ ഒന്നാമത്ത് എത്താനും ഇന്ത്യക്ക് സാധിച്ചു.പാകിസ്താന് ഉയർത്തിയത് താരതമ്യേന ചെറിയ ലക്ഷ്യം ആയിരുന്നെങ്കിലും അതിനെ കരുതലോടെ അബദ്ധം ഒന്നും കാണിക്കാതെ നേരിടണം എന്ന് രോഹിത്തിന് നന്നായി അറിയാമാ യിരുന്നു. സ്റ്റാർ ബോളർ ഷഹീൻ അഫ്‌രീദിയെ ആദ്യ പന്തിൽ തന്നെ ബൗണ്ടറി കടത്തി തുടങ്ങിയ രോഹിത് നയം വ്യക്തമാക്കി. അതിന് ശേഷം ഇന്ത്യക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല എന്ന് തന്നെ പറയാം.
അഫ്രീദിയെ കൂടാതെ ഹാരിസ് റൗഫിനെയും ഹിറ്റ്മാന് തകർത്തടിച്ചു. ഇതിനിടയിൽ നന്നായി തുടങ്ങിയ ഗിൽ 16 അഫ്രീദിക്ക് ഇരയായി മടങ്ങി. ശേഷമെത്തിയ കോഹ്‌ലിയും നന്നായി തുടങ്ങി എങ്കിലും അനാവശ്യ ഷോട്ട് കളിച്ച് ഹസൻ അലിക്ക് ഇരരയായി തന്നെ മടങ്ങി. താരവും 16 റൺസാണ് എടുത്തത്. പിന്നാലെ ക്രീസിൽ എത്തിയ ശ്രേയസ് അയ്യരും കിട്ടിയ അവസരം നന്നായി വിനയോഗിച്ചു.
ഹസൻ അലിക്ക് എതിരെ രോഹിത് കളിച്ച ചില ഷോട്ടുകൾ ഒകെ അതിമനോഹരമായിരുന്നു. അർദ്ധ സെഞ്ചുറിയും കടന്ന് മുന്നേറിയ രോഹിത് സെഞ്ച്വറി അടിക്കുമെന്ന് തോന്നിച്ചെങ്കിലും 86 റൺസ് എടുത്ത് ഷഹീൻ അഫ്രീദിക്ക് ഇരയായി മടങ്ങുക ആയിരുന്നു. അർഹിച്ച സെഞ്ച്വറി നഷ്ടമായെങ്കിലും കരിയറിലെ തന്നെ ഏറ്റവും മികച്ച ഇന്നിങ്‌സുകളിൽ ഒന്നാണ് താരം കളിച്ചത്.
പാകിസ്താനെ ബാറ്റിംഗിൽ ഒറ്റക്ക് തകർത്തെന്ന് പറയാം. ഒരു പാകിസ്താൻ ബോളർക്ക് പോലും ഇന്ത്യയെ തുടർന്നും പരീക്ഷിക്കാൻ ആയില്ല. ക്ഷമയോടെ ഇന്നിംഗ്സ് പടുത്തുയർത്തി റൺസ് നേടിയ ശ്രേയസ്(53) കെ.എൽ രാഹുലിനെ 18 (28) സാക്ഷിയാക്കി ടീമിനെ വിജയവര കടത്തി.