headerlogo
recents

യുഡിഎഫ് സർക്കാരിൻ്റെ കാലത്തും പെൻഷൻ കുടിശിക ;കെ രാധാകൃഷ്ണൻ

യുഡിഎഫ് കാലത്തെ പെൻഷൻ കുടിശ്ശിക വിഷയത്തിൽ ഇടപ്പെട്ടത് പിന്നീട് വന്ന എൽഡിഎഫ് സർക്കാർ.

 യുഡിഎഫ് സർക്കാരിൻ്റെ കാലത്തും പെൻഷൻ കുടിശിക ;കെ രാധാകൃഷ്ണൻ
avatar image

NDR News

22 Dec 2023 08:14 PM

തിരുവനന്തപുരം: മറിയക്കുട്ടിക്ക് അനുകൂലമായ കോടതിയുടെ പരാമർശത്തിൽ വിമർശനവുമായി മന്ത്രി രാധാകൃഷ്ണൻ.യുഡിഎഫ് സർക്കാരിൻ്റെ കാലത്ത് വലിയ പെൻഷൻ കുടിശിക ഉണ്ടായിരുന്നുവെന്നും അന്ന് ഒരു കോടതിയും ഇടപ്പെട്ടില്ലെന്നും മന്ത്രി ചൂണ്ടിക്കാണിച്ചു.പെൻഷൻ തുക 600 ൽ നിന്ന് 1600 ആക്കി നൽകി. ഒരു കോടതിയുടെയും ഇടപെടൽ ഉണ്ടായിട്ടല്ല . ഈ സർക്കാർ കൊടുത്ത അത്ര പെൻഷൻ തുക വിതരണം ചെയ്തില്ലെന്നു പറയാൻ യു ഡി എഫ് ആർജവം കാണിക്കണം എന്നും മന്ത്രി പറഞ്ഞു. മറിയക്കുട്ടിയുടെ വിശ്വാസ്യത തകര്‍ക്കാനാവില്ലെന്നും മറിയക്കുട്ടിക്ക് സല്യൂട്ട് നല്‍കുന്നുവെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ ബെഞ്ച് നേരത്തെ പറഞ്ഞിരുന്നു. മറിയക്കുട്ടിയുടെ ആവശ്യത്തെ തിരസ്‌കരിക്കുന്നത് എന്തിനെന്നും ഹൈക്കോടതി ചോദിച്ചിരുന്നു.

                 പെൻഷൻ കുടിശ്ശിക കിട്ടാത്തതിനെത്തുടർന്ന് മറിയക്കുട്ടി നൽകിയ കേസ് കോടതി പരിഗണിക്കവെ പെൻഷൻ നിയമപരമായ അവകാശമല്ല നയപരമായ തീരുമാനമാണെന്ന് സർക്കാർ കോടതിയിൽ പറഞ്ഞിരുന്നു. 21 സാമൂഹിക ക്ഷേമ പെന്‍ഷനുകളുണ്ട്. അന്‍പത് ലക്ഷത്തോളം ഉപഭോക്താക്കളും. ഇവര്‍ക്ക് ഒരു മാസം ക്ഷേമ പെന്‍ഷന്‍ നല്‍കാന്‍ 750 കോടി രൂപ വേണം. ഇത്രയും കുടിശ്ശിക ഒരുമിച്ച് നല്‍കാന്‍ സര്‍ക്കാരിന് കഴിയില്ല. സര്‍ക്കാരിന് സാമ്പത്തിക പ്രതിസന്ധിയുണ്ട്. മൂന്ന്   പെന്‍ഷനുകളുടെ അഞ്ച് മാസത്തെ വിഹിതം കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ലഭിക്കാനുണ്ട്. കേന്ദ്ര സര്‍ക്കാര്‍ പണം നല്‍കിയാല്‍ ഉടന്‍ വിതരണം ചെയ്യുമെന്നും സർക്കാർ കോടതിയിൽ പറഞ്ഞിരുന്നു.

           പെന്‍ഷന്‍ മുടങ്ങിയത് ചോദ്യം ചെയ്താണ് ഇടുക്കി സ്വദേശി മറിയക്കുട്ടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. അഞ്ച് മാസത്തെ പെന്‍ഷന്‍ മുടങ്ങിയെന്നാണ് ഹര്‍ജിയിലെ ആരോപണം. പെന്‍ഷന് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ വിഹിതം നല്‍കിയിട്ടുണ്ടെന്നും സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ നല്‍കാനായി കേരളം മദ്യ സെസ് പിരിക്കുന്നുണ്ടെന്നും മറിയക്കുട്ടിയുടെ ഹര്‍ജിയില്‍ പറഞ്ഞിരുന്നു. ഇതുവരെ പിരിച്ച തുക പെന്‍ഷന്‍ നല്‍കാന്‍ പര്യാപ്തമാണ്. പെന്‍ഷന്‍ കുടിശ്ശിക ഉടന്‍ നല്‍കണം. ഭാവിയില്‍ പെന്‍ഷന്‍ കുടിശ്ശിക വരുത്തരുതെന്നും മറിയക്കുട്ടി ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

​​

NDR News
22 Dec 2023 08:14 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents