headerlogo
recents

തൃശൂർ പൂരം; അനിശ്ചിതത്വത്തിനൊടുവിൽ വെടിക്കെട്ട് നടന്നത് രാവിലെയോടെ

പൂരം കാണാനെത്തിയവരെ പൊലീസ് ബാരിക്കേഡുവെച്ച് തടഞ്ഞതുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളാണ് അനിശ്ചിതത്വത്തിന് കാരണമായത്

 തൃശൂർ പൂരം; അനിശ്ചിതത്വത്തിനൊടുവിൽ വെടിക്കെട്ട് നടന്നത് രാവിലെയോടെ
avatar image

NDR News

20 Apr 2024 08:28 AM

തൃശൂർ:കണ്ണുകൾക്ക് കുളിർയേകുന്ന ആകാശ വിസ്മയം ഇന്ന് നടന്നത് പകൽ വെളിച്ചത്തിൽ. ദീർഘനേരത്തെ അനിശ്ചിതത്വത്തിനൊടുവിൽ തൃശൂർ പൂരം വെടിക്കെട്ട് തുടങ്ങിയത് രാവിലെ ഏഴുമണിയോടെ. പുലർച്ചെ മൂന്ന് മണിക്ക് നടക്കേണ്ട വെടിക്കെട്ടാണ് പ്രതിഷേധം കാരണം മണിക്കൂറുകൾ വൈകിയത്. കലക്ടറും മന്ത്രിയുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് വെടിക്കെട്ട് നടത്താൻ തീരുമാനമായത്.

     പൂരം കാണാനെത്തിയവരെ പൊലീസ് ബാരിക്കേഡുവെച്ച് തടഞ്ഞതുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾക്കൊടുവിലാണ് തിരുവമ്പാടി ദേവസ്വം പൂരം നിർത്തിവെച്ചത്. വെടിക്കെട്ട്‌ തുടങ്ങുന്നതിന് മണിക്കൂറുകൾക്ക് മുന്നേ പൊലീസ് ആളുകളെ തടഞ്ഞതാണ് തർക്കത്തിന് കാരണമായതെന്നാണ് റിപ്പോർട്ട്.

       അതേസമയം, ചരിത്രപ്രസിദ്ധമായ മഠത്തിൽ വരവ് നിർത്തിവെക്കേണ്ടി വന്നത് ഏറെ ദുഃഖകരമാണെന്ന് തിരുവമ്പാടി ദേവസ്വം പ്രസിഡന്റ്‌ സുന്ദർ മേനോൻ പറഞ്ഞു. പാറമേക്കാവിന് പിന്നാലെ തിരുവമ്പാടിയുടെ വെടിക്കെട്ടും നടന്നുതൃശൂർ: ദീർഘനേരത്തെ അനിശ്ചിതത്വത്തിനൊടുവിൽ തൃശൂർ പൂരം വെടിക്കെട്ട് തുടങ്ങിയത് രാവിലെ ഏഴുമണിയോടെ. പുലർച്ചെ മൂന്ന് മണിക്ക് നടക്കേണ്ട വെടിക്കെട്ടാണ് പ്രതിഷേധം കാരണം മണിക്കൂറുകൾ വൈകിയത്. കലക്ടറും മന്ത്രിയുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് വെടിക്കെട്ട് നടത്താൻ തീരുമാനമായത്.

     പൂരം കാണാനെത്തിയവരെ പൊലീസ് ബാരിക്കേഡുവെച്ച് തടഞ്ഞതുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾക്കൊടുവിലാണ് തിരുവമ്പാടി ദേവസ്വം പൂരം നിർത്തിവെച്ചത്. വെടിക്കെട്ട്‌ തുടങ്ങുന്നതിന് മണിക്കൂറുകൾക്ക് മുന്നേ പൊലീസ് ആളുകളെ തടഞ്ഞതാണ് തർക്കത്തിന് കാരണമായതെന്നാണ് റിപ്പോർട്ട്.

       അതേസമയം, ചരിത്രപ്രസിദ്ധമായ മഠത്തിൽ വരവ് നിർത്തിവെക്കേണ്ടി വന്നത് ഏറെ ദുഃഖകരമാണെന്ന് തിരുവമ്പാടി ദേവസ്വം പ്രസിഡന്റ്‌ സുന്ദർ മേനോൻ പറഞ്ഞു. പാറമേക്കാവിന് പിന്നാലെ തിരുവമ്പാടിയുടെ വെടിക്കെട്ടും നടന്നു..

NDR News
20 Apr 2024 08:28 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents