സൗദിയിൽ വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശി ഉൾപ്പെടെ നാല് പേർക്ക് ദാരുണാന്ത്യം
ഇവർ സഞ്ചാരിച്ചിരുന്ന വാഹനം മറിഞ്ഞാണ് അപകടം സംഭവിച്ചത്.

റിയാദ്: സൗദി അറേബ്യയുടെ തെക്കുപടിഞ്ഞാറൻ മേഖലയിലെ അൽബാഹയിലുണ്ടായ വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശിയായ യുവാവ് ഉൾപ്പെടെ നാലുപേർക്ക് ദാരുണാന്ത്യം.
കോഴിക്കോട് ചക്കിട്ടപാറ പുരയിടത്തിൽ തോമസിൻ്റെ മകൻ ജോയൽ തോമസും (28) ഒരു ഉത്തർപ്രദേശ് സ്വദേശിയും സുഡാൻ, ബംഗ്ലാദേശ് പൗരന്മാരായ രണ്ടുപേരുമാണ് ദാരുണമായി മരണപ്പെട്ടത്.
അൽബാഹയിൽനിന്ന് ത്വാഇഫിലേക്ക് പോകുന്ന റോഡിൽ ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം ഇവൻറ് മാനേജ്മെൻറ് കമ്പനിയുടെ വാഹനം മറിഞ്ഞാണ് അപകടം സംഭവിച്ചത്. മരിച്ച നാലുപേരും ഇവൻറ് മാനേജ്മെൻറ് സ്ഥാപന ത്തിൽ ജോലി ചെയ്യുന്നവരാണ്. ഇവർ ഒരു പരിപാടി കഴിഞ്ഞ് സാധാനസാമഗ്രികളുമായി മടങ്ങുമ്പോൾ വാഹനം റോഡിൽനിന്ന് തെന്നിമാറി കൊക്കയിലേക്ക് മറിയുകയും തീപിടിക്കുകയായി രുന്നു. എല്ലാവരും തൽക്ഷണം തന്നെ മരിച്ചിരുന്നു .
മൃതദേഹങ്ങളെല്ലാം അൽബാഹ ആശുപത്രിയിലാണ് ഉള്ളത്. ഫോട്ടോഗ്രാഫറായ ജോയൽ തോമസ് അടുത്തിടെയാണ് സൗദി അറേബ്യയിലേക്ക് പോയത്. മോളി മാതാവും ജോജി സഹോദരനു മാണ്.