ചേരയെ കൊന്നാല്‍ മൂന്നു വര്‍ഷം വരെ തടവും 25000 രൂപ പിഴയും
ആന, സിംഹം, കടു കുരങ്ങ് എന്നിവയെ കൊന്നാൽ ഏഴുവർഷംവരെ തടവുശിക്ഷ ലഭിക്കാം

കൊല്ലം: ചേരയെ കൊന്നാൽ മൂന്നു വർഷം വരെ തടവുശിക്ഷ. 25,000 രൂപ പിഴ ശിക്ഷയും ലഭിക്കും എന്നാണ് പുതിയ വ്യവസ്ഥ. വനം വകുപ്പാണ് ഇക്കാര്യം വ്യക്തമാക്കിയത്. പാരിസ്ഥിതിക പ്രാധാന്യം കണക്കിലെടുത്ത് വന്യജീവികളെ നാല് ഷെഡ്യൂളുകളിലാണ് ഉൾപ്പെടുത്തി യിരിക്കുന്നത്. ഇതിൽ തന്നെ ചേരയും നീർക്കോലിയും മുതൽ മൂർഖൻ, പെരുമ്പാമ്പ്, അണലി, രാജവെമ്പാല, തുടങ്ങിയ ഇനം പാമ്പുകളെയെല്ലാം ഏറ്റവും പ്രാധാന്യമുള്ള ഒന്നാം ഷെഡ്യൂളിലാണ് ഉൾപ്പെടുത്തി യിരിക്കുന്നത്.
ചിലയിനം എലികളും വാവലുകളും ആക്ടിന്റെ പട്ടികകളിൽപ്പെടുന്നുണ്ട്. കാട്ടു പന്നിയടക്കമുള്ളവ രണ്ടാം ഷെഡ്യൂളിലാണ് ഉൾപ്പെടുന്നത്. പുള്ളിമാൻ, നീലക്കാള, ചിലയിനം പക്ഷികൾ തുടങ്ങിയവ ഈ ഷെഡ്യൂളിലുണ്ട്. തേനീച്ച, കടന്നൽ എന്നിവയെ 2024 ലാണ് സർക്കാർ വന്യ ജീവികളുടെ കൂട്ടത്തിൽ പെടുത്തുന്നത്. എന്നാൽ ഇവയെ വന്യജീവി സംരക്ഷണനിയമത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. ആന, സിംഹം, കടു കുരങ്ങ് എന്നിവയെ കൊന്നാൽ ഏഴുവർഷംവരെ തടവുശിക്ഷ ലഭിക്കാം. 25,000 രൂപ പിഴശിക്ഷയും ലഭിക്കും എന്നാണ് വ്യവസ്ഥ.