'ഓപ്പറേഷന്‍ സിന്ദൂര്‍' വിശദീകരിക്കാന്‍ ഇന്ന് സര്‍വകക്ഷിയോഗം
ഇന്ന് രാവിലെ 11 മണിയ്ക്കാണ് യോഗം ചേരുക.

ദില്ലി : ഓപ്പറേഷൻ സിന്ദൂറിൻ്റെ സാഹചര്യത്തിൽ കേന്ദ്ര സർക്കാർ വിളിച്ചുചേർത്ത സർവകക്ഷി യോഗം ഇന്ന് നടക്കും. പാക് ഭീകര ക്യാമ്പുൾ ആക്രമിച്ച ഇന്ത്യൻ സൈന്യത്തിൻ്റെ നടപടികളെ ക്കുറിച്ച് രാഷ്ട്രീയ പാർട്ടി നേതാക്കൾക്ക് വിശദീകരണം നൽകാനായാണ് സർക്കാർ സർവകക്ഷിയോഗം വിളിച്ചത്. അതേസമയം, പാക് അധീന കശ്മീരിലെയും പാകിസ്താനി ലേയും 9 ഭീകര ക്യാമ്പുകളില്‍ തകര്‍ക്കാന്‍ കഴിഞ്ഞതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി സായുധ സേനയെ അഭിനന്ദിച്ചു.ഇന്ന് രാവിലെ 11 മണിയ്ക്കാണ് യോഗം ചേരുക.
ഇത് ഒരു പുതിയ ഇന്ത്യയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ബുധനാഴ്ച അര്‍ധരാത്രിയാണ് പാകിസ്താനെ വിറപ്പിച്ചു കൊണ്ട് ഇന്ത്യ ഭീകര ക്യാബ്കളെ ലക്ഷ്യം വെച്ചത്.വെറും 25 മിനിറ്റ് നീണ്ടുനിന്ന ഏകോപിത മിന്നലാക്രമണത്തില്‍ പാകിസ്താനി ലെയും പാക് അധിനിവേശ കശ്മീരിലേയും 9 ഭീകര കേന്ദ്രങ്ങളെയാണ് ഇന്ത്യന്‍ സൈന്യം ആക്രമിച്ചത്.
ഓപ്പറേഷന്‍ സിന്ദൂര്‍ ലക്ഷ്യം നേടിയെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. നമ്മുടെ പ്രിയപ്പെട്ടവരെ ഇല്ലാതാക്കിയവരെ യാണ് വധിച്ചതെന്നും ആക്രമണ ത്തില്‍ ഒരു സാധാരണക്കാരന്‍ പോലും കൊല്ലപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.സേനയെ പൂര്‍ണമായി വിശ്വാസത്തി ലെടുത്തു. പിന്തുണച്ച പ്രധാനമന്ത്രിക്ക് നന്ദി. തിരിച്ചടിക്കാ നുള്ള അവകാശമാണ് ഇന്ത്യ ഉപയോഗിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.