headerlogo
recents

യുവ അഭിഭാഷകയെ മർദിച്ച ബെയിലിന് ദാസിന് ജാമ്യമില്ല

പ്രതിയെ 14 ദിവസത്തേക്ക് വഞ്ചിയൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു

 യുവ അഭിഭാഷകയെ മർദിച്ച ബെയിലിന് ദാസിന് ജാമ്യമില്ല
avatar image

NDR News

16 May 2025 04:05 PM

തിരുവനന്തപുരം: വഞ്ചിയൂരിൽ ജൂനിയർ അഭിഭാഷകയെ മർദിച്ച പ്രതി ബെയിലിന് ദാസിന് ജാമ്യമില്ല. പ്രതിയെ 14 ദിവസത്തേക്ക് വഞ്ചിയൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. വൈദ്യ പരിശോധന പൂർത്തിയാക്കി ഉച്ചയോടെ പ്രതിയെ പൂജപ്പുര ജയിലില് എത്തിച്ചു. പ്രതിയുടെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും. കുറ്റകൃത്യത്തിൻ്റെ ആഴം കോടതിക്ക് ബോധ്യമായെന്ന് ശ്യാമിലി പ്രതികരിച്ചു. ഓഫീസിലെ രണ്ട് ജൂനിയർ അഭിഭാഷകർ തമ്മിൽ നടന്ന തർക്കത്തിൽ ഇടപെട്ടപ്പോൾ സംഭവിച്ചതാണ് മർദനം. 

       പ്രതിക്ക് കുടുംബവും മൂന്നു കുട്ടികളുമുണ്ട്. സമൂഹത്തിൽ മാന്യതയുള്ള വ്യക്തി, ലീഡിങ് വക്കീലാണ് ജാമ്യത്തിന് വേണ്ടി കോടതിയിൽ പ്രതിഭാഗത്തിൻ്റെ വാദങ്ങൾ. എന്നാൽ ഇതിനെയെല്ലാം തള്ളിയാണ് കോടതി ജാമ്യം നിഷേധിച്ചത്. പ്രോസിക്യൂഷൻ സാക്ഷികളെയും ഇരയെയും പ്രതി സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്ന് പറഞ്ഞു. പ്രതിഭാഗത്തിൻ്റെ വാദത്തിൽ കഴമ്പില്ലെന്ന് കണ്ടെത്തിയ കോടതി പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഫോർട്ട് ആശുപത്രിയിൽ വൈദ്യപരിശോധന പൂർത്തിയാക്കി പ്രതിയെ പൂജപ്പുര ജയിലില് എത്തിച്ചു. കോടതി വിധിയിൽ സന്തോഷമുണ്ടെന്ന് ശ്യാമിലി പ്രതികരിച്ചു. പ്രതിയുടെ ജാമ്യാപേക്ഷ നാളെ കോടതി പരിഗണിക്കും. ഇന്നലെ രാത്രി 7 മണിക്കാണ് പ്രതി ബെയ്‌ലിൻ ദാസിനെ പൊലീസ് പിടികൂടിയത്. യുവ അഭിഭാഷകനെ ആക്രമിച്ച കേസിൽ ബെയ്‌ലിൻ ദാസിന് ജാമ്യം നിഷേധിച്ചു.

 

 

 

 

 

NDR News
16 May 2025 04:05 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents