കോഴിക്കോട് ട്രാക്കിൽ തീപ്പൊരി കണ്ടു ട്രെയിൻ അടിയന്തരമായി നിർത്തി ലോക്കോ പൈലറ്റ് രക്ഷകനായി
ലോക്കോ പൈലറ്റ് എം.കെ. പ്രതീഷിൻ്റെ സംസാരത്തിൽ നിന്ന് ഭീതിയൊഴിയുന്നില്ല

കോഴിക്കോട്: കനത്ത മഴ, പെട്ടെന്ന് മുന്നിലെ ട്രാക്കിൽ തീപ്പൊരി, തൊട്ടുപിന്നാലെ വെളിച്ചമില്ലാതായി, ട്രാക്ക് കാണാൻ പറ്റാത്ത അവസ്ഥ, വേഗംകുറച്ച് മുന്നോട്ടെടുത്തു, ഓൺമുന്നിൽ ട്രാക്കിലേക്ക് എന്തോ തള്ളിനിൽക്കുമ്പോൾ കണ്ടപ്പോൾ ഒന്നും ആലോചിക്കാതെ ഉടൻ ബ്രേക്കിട്ടു' -തിരുനെൽവേലിയിൽനിന്ന് ജാംനഗറിലേക്ക് പോവുകയായിരുന്ന ലോക്കോ പൈലറ്റ് എം.കെ. പ്രതീഷിൻ്റെ സംസാരത്തിൽ നിന്ന് ഭീതിയൊഴിയുന്നില്ല. കോഴിക്കോട് സ്റ്റാൻഡേർഡ് സ്റ്റേഷനിൽ നിർത്താൻ ലക്ഷ്യമിട്ട് താരതമ്യേന വേഗത്തിൽ വരുന്നതിനിടെ ഫറോക്ക് കഴിഞ്ഞ് അൽപ്പം കഴിഞ്ഞപ്പോഴാണ് സംഭവം. തിങ്കളാഴ്ച രാത്രി ഏഴുമണിയോടെ മാത്തോട്ടം-അരീക്കാട് ഭാഗത്തെ ട്രാക്കിലേക്ക് മൂന്ന് മരങ്ങൾക്കൊപ്പം വീണ അലൂമിനിയം ഷോട്ട് ട്രാക്കിന് മുകളിലെ വൈദ്യുതലൈനിൽ വന്നുവീണതാണ് തീപ്പൊരിയുണ്ടാക്കിയത്.
സമീപത്തുണ്ടായിരുന്ന ആളുകളെല്ലാം ഞെട്ടിത്തരിച്ചാണ് ട്രെയിനിനടുത്തേക്ക് എത്തിയത്. ട്രെയിൻ വേഗം കുറച്ചതിനാൽ പെട്ടെന്ന് ബ്രേക്കിടാനായതെന്ന് നാട്ടുകാർ പറഞ്ഞു. കല്ലായിയിലേക്ക് മൂന്ന് കിലോമീറ്ററിനടുത്തുമാത്രമേ ദൂരമുണ്ടായിരുന്നുള്ളൂ. എന്നാൽ, ട്രെയിൻ നിർത്തിയപ്പോൾ യാത്രക്കാരെല്ലാം പെട്ടെന്ന് ആദ്യം അമ്പരന്നുവെന്ന് തീവണ്ടിയിൽ ഉണ്ടായിരുന്ന ടിടിഇ എ.ജെ. ബാബു പറഞ്ഞു. പിന്നീടാണ് സംഭവം മനസ്സിലായതെന്നും അദ്ദേഹം പറഞ്ഞു.