ബിന്ദു നിരവധി കേസുകളിൽ പ്രതി; സെക്സ് റാക്കറ്റ് കേസിൽ കൂടുതൽ അറസ്റ്റിന് സാധ്യത
മലാപ്പറമ്പ് കേസിൽ എട്ടുപ്രതികൾക്ക് ജാമ്യം അനുവദിച്ചു

കോഴിക്കോട്: മലപ്പറമ്പിലെ അപ്പാർട്മെന്റ് കേന്ദ്രീകരിച്ചുള്ള സെക്‌സ് റാക്കറ്റ് കേസിൽ കൂടുതൽ അറസ്റ്റിന് സാധ്യത. അപ്പാർട്മെൻറ് വാടകയ്ക്ക് എടുത്തയാള് ഉടമയ്ക്ക് നൽകിയ വിവരങ്ങളിൽ പലതും വ്യാജമാണെന്ന് കണ്ടെത്തി. മുഖ്യപ്രതി വയനാട് സ്വദേശി ബിന്ദുവിനെതിരെ നേരത്തെയും സമാനകേസുകൾ. അപ്പാർട്മെൻറ് വാടകയ്ക്ക് എടുത്ത് അനാശാസ്യം നടത്തിയ സ്ത്രീകളെയും ആവശ്യക്കാരായി എത്തിയവരെയും നടക്കാവ് പോലീസാണ് അറസ്റ്റ് ചെയ്തത്. അപ്പാർട്ട്മെൻറ് വാടകയ്ക്ക് എടുത്തയാള് വിദേശത്താണ്. അപ്പാർട്ട്മെൻറിൻ്റെ സൂപ്പർ വൈസറാണ് ബിന്ദുവിനെ എത്തിച്ചത്. ഇയാളും ബിന്ദുവുമായുള്ള സാമ്പത്തിക ഇടപാടുകളടക്കം പൊലീസ് പരിശോധിക്കുന്നു. ഇയാൾക്ക് സെക്‌സ് റാക്കറ്റുമായി ബന്ധമുണ്ടെന്ന് പോലീസിൻ്റെ സംശയം.
അതേസമയം, മെഡിക്കൽ കോളേജ് പരിസരത്ത് വാടകവീട് കേന്ദ്രീകരിച്ച് അനാശാസ്യ കേന്ദ്രം നടത്തിയതിന് ബിന്ദുവിന്റെ പേരിൽ നേരത്തെയും കേസുണ്ട്. വയനാട്ടിൽ ചെക്ക് കേസും കോഴിക്കോട്ട് പൊലീസ് സ്റ്റേഷനിൽ വ്യാജ സ്വർണം പണയം വെച്ച കേസിലും പ്രതി ബിന്ദു. മലാപ്പറമ്പ് കേസിൽ എട്ടുപ്രതികൾക്ക് ജാമ്യം അനുവദിച്ചു