എയർഇന്ത്യ വിമാനാപകടം; അഹമ്മദാബാദ് വിമാനത്താവളം താൽക്കാലികമായി അടച്ചു
വിമാനത്താവളത്തി ലേക്ക് പോകുന്നതിനു മുമ്പ് ഏറ്റവും പുതിയ അപ്‌ഡേറ്റുകൾക്കായി അതത് എയർലൈൻ കമ്പനികളുമായി ബന്ധപ്പെടണമെന്ന് യാത്രക്കാർക്ക് നിർദേശം.

അഹമ്മദാബാദ് : എയർഇന്ത്യ വിമാനാപകടത്തെ തുടർന്ന് അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളം താൽക്കാലിക മായി അടച്ചു. ഇന്ന് ഉച്ചയ്ക്ക് ഇവിടെ നിന്ന് പറന്നുയർന്ന എയർ ഇന്ത്യ ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനം തകർന്നുവീണതോടെയാണ് വിമാനത്താവളം താൽക്കാലിക മായി അടച്ചത്.
സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളം നിലവിൽ പ്രവർത്തനക്ഷമമല്ലെന്നും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ എല്ലാ വിമാന പ്രവർത്തനങ്ങളും താൽക്കാലിക മായി നിർത്തിവെച്ചിരിക്കുക യാണെന്നും അധികൃതർ അറിയിച്ചു.“വിമാനത്താവളത്തിലേക്ക് പോകുന്നതിനുമുമ്പ് ഏറ്റവും പുതിയ അപ്‌ഡേറ്റുകൾക്കായി അതത് എയർലൈൻ കമ്പനികളു മായി ബന്ധപ്പെടണമെന്ന് യാത്രക്കാർക്ക് നിർദേശം നൽകിയിട്ടുണ്ട്. അപകടത്തെ തുടർന്നുള്ള സാഹചര്യം കൈകാര്യം ചെയ്യുന്നതിനാൽ എല്ലാവരുടെയും സഹകരണവും ക്ഷമയും ഉണ്ടാകണമെന്ന് അഭ്യർത്ഥി ക്കുന്നു,”വിമാനത്താവളത്തിൽ നിന്നുള്ള ഒരു പ്രസ്താവനയിൽ പറയുന്നു.
ഇന്ന് ഉച്ചയ്ക്ക് 1.38ഓടെയാണ് അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം അപകടം ഉണ്ടായത്. പറന്നുയർന്ന ഉടൻ എയർഇന്ത്യ വിമാനം ഉയരാൻ പാടുപെടുന്നതും ഒരു ജനവാസ മേഖലയിൽ ഇടിച്ചുകയറുന്നതും തുടർന്ന് ഒരു വലിയ തീഗോളവും ഉണ്ടായതായി പുറത്തുവന്ന വീഡിയോയിൽ വ്യക്തമായിരുന്നു. വിമാനം അഞ്ച് മിനിറ്റ് പറന്നതിനുശേഷം ഉച്ചയ്ക്ക് 1.38 ന് തകർന്നുവീഴുകയായിരുന്നു.