ജോലി സൂചിക താങ്ങാനായില്ല; ബി.എൽ.ഒ പുഴയിൽ ചാടി മരിച്ചു
നാട്ടുകാർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
കാസർകോട്: അമിതമായ ജോലിഭാരത്തെ ത്തുടർന്നുള്ള മാനസിക സമ്മർദ്ദം മൂലം യുവാവ് പുഴയിൽ ചാടി ജീവനൊടുക്കി. മൊഗ്രാൽ പുത്തൂർ സ്വദേശിയും ചെർക്കള ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലെ അറബിക് അധ്യാപകനുമായ സവാദ് (32) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ മൊഗ്രാൽ പാലത്തിൽ നിന്നാണ് സവാദ് പുഴയിലേക്ക് ചാടിയത്. നാട്ടുകാർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല രാവിലെ പാലത്തിന് സമീപത്തുണ്ടായിരുന്ന നാട്ടുകാർ സവാദ് പുഴയിലേക്ക് ചാടുന്നത് കണ്ട് ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തി കരയ്ക്കെത്തിച്ചു. അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അധ്യാപനത്തോടൊപ്പം ബൂത്ത് ലെവൽ ഓഫീസറുടെ (ബി.എൽ.ഒ) അധിക ചുമതല കൂടി സവാദ് നടത്തി. ആരോപണവുമായി ബന്ധുക്കളും സുഹൃത്തുക്കളും സവാദിന് വ്യക്തിപരമായ മറ്റ് പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെങ്കിലും ജോലിഭാരമാണ് ഈ കടുംകൈക്ക് പ്രേരിപ്പിച്ചതെന്നും ബന്ധുക്കളും ആരോപിക്കുന്നു.
ബി.എൽ.ഒ ഡ്യൂട്ടിയുമായി ബന്ധപ്പെട്ട കടുത്ത മാനസികാവസ്ഥയിൽ ആയിരുന്നുവെന്ന് സുഹൃത്തുക്കളോട് നേരത്തെ സൂചിപ്പിച്ചിരുന്നു. ജോലിഭാരം കാരണം ഉറക്കം പോലും നഷ്ടപ്പെട്ടിരുന്നതായും ഇവർ പറയുന്നു. സംഭവത്തിൽ ജില്ലാ കളക്ടർ നേരിട്ടെത്തി വിശദീകരണം നൽകണമെന്ന ആവശ്യത്തിൽ ബന്ധുക്കൾ ഉറച്ചുനിൽക്കുകയാണ്. ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ കാരണമാണോ ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചതെന്ന് അന്വേഷിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

