ഗൂഡല്ലൂരിൽ48 മണിക്കൂർ ഹർത്താൽ വാഹനങ്ങൾ തിരിച്ചുവിടുന്നു
വന്യമൃഗ ശല്യങ്ങൾക്കെതിരെ ശാശ്വത പരിഹാരം ആവശ്യപ്പെട്ടുകൊണ്ട് ഗൂഡല്ലൂർ മേഖലയിൽ വാഹനങ്ങൾ തടഞ്ഞുള്ള 48 മണിക്കൂർ പൊതുപണിമുടക്ക് ആരംഭിച്ചു.
ഗൂഡല്ലൂർ: വന്യജീവി ശല്യത്തിനും കടുവാ ആക്രമണങ്ങൾക്കും ശാശ്വത പരിഹാരം ആവശ്യപ്പെട്ട് ഗൂഡല്ലൂർ–ഓവാലി മേഖലയിൽ പ്രാദേശിക സംഘടനകളും വ്യാപാരികളും ആഹ്വാനം ചെയ്ത 48 മണിക്കൂർ പൊതുപണിമുടക്ക് (ഹർത്താൽ) ആരംഭിച്ചു. ഓഗസ്റ്റ് 27, 28 തീയതികളിലാണ് ഹർത്താൽ നടക്കുന്നത്.
ഹർത്താലിനെ തുടർന്ന് ഗൂഡല്ലൂർ അതിർത്തി മേഖലയിൽ കടുത്ത ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ഓണം അവധിക്കാലത്ത് ഊട്ടി, മൈസൂർ, നീലഗിരി എന്നിവിടങ്ങളിലേക്ക് പുറപ്പെട്ട കേരളത്തിൽ നിന്നുള്ള വാഹനങ്ങൾ അതിർത്തിയിൽ തടയുകയും തിരിച്ചയക്കുകയും ചെയ്യുന്നുണ്ട്.
ഹർത്താൽ കാരണം പ്രദേശത്തെ കടകമ്പോളങ്ങളും പെട്രോൾ പമ്പുകൾ ഉൾപ്പെടെയുള്ള അവശ്യ സേവന മേഖലകളും പ്രവർത്തിക്കുന്നില്ല. കേരളത്തിൽ നിന്നുള്ള വാഹനങ്ങൾ പലയിടത്തും തടഞ്ഞു തിരിച്ചയക്കുന്നതിനാൽ ഈ വഴിയുള്ള യാത്ര നിലവിൽ ദുസ്സഹമാണ്.
പ്രദേശത്ത് കനത്ത വാഹന ബ്ലോക്ക് നിലനിൽക്കു ന്നതിനാൽ യാത്രക്കാർ വഴിയിൽ കുടുങ്ങാൻ സാധ്യതയുണ്ടഓണം യാത്ര ആസൂത്രണം ചെയ്തിട്ടുള്ളവർ നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഗൂഡല്ലൂർ–ഓവാലി വഴിയുള്ള യാത്ര ഒഴിവാക്കുകയോ, അധികൃതരിൽ നിന്ന് റൂട്ട് സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രം യാത്ര തുടരുകയോ ചെയ്യേണ്ടതാണ്.

