ഐ പി എൽ മത്സരങ്ങൾ അനിശ്ചിത കാലത്തേക്ക് നിർത്തിവെച്ചു
തീരുമാനം പ്രഖ്യാപിച്ച് ബിസിസിഐ.

മുംബൈ: അതിർത്തിയിലെ സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ ഐ പി എൽ മത്സരങ്ങൾ അനിശ്ചിത കാലത്തേക്ക് നിർത്തിവെച്ചു. ബി സി സി ഐ യാണ് ഈ കാര്യം അറിയിച്ചത്. നിലവിലെ സാഹചര്യത്തില്‍ മത്സരങ്ങള്‍ നടത്താനാകില്ലെന്ന് ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചു. കൃത്യമായ വിവരങ്ങൾ പിന്നീട് അറിയിക്കുന്ന താണ് എന്നും പറയുന്നുണ്ട്. വിദേശ താരങ്ങളുടെ ഉള്‍പ്പടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനം.
കഴിഞ്ഞ ദിവസം പഞ്ചാബ് കിംഗ്‌സ് – മുംബൈ ഇന്ത്യൻസ് മത്സരത്തിൻ്റെ വേദി മാറ്റിയിരുന്നു. അഹമ്മദാബാദിലേക്കാണ് മത്സരവേദി മാറ്റിയത്. ഓപ്പറേഷൻ സിന്ദൂരിന് പിന്നാലെ രാജ്യത്ത് പലയിടത്തും ജാഗ്രതാ നിര്‍ദേശം നല്‍കിയതോടെയാണ് മത്സരവേദി മാറ്റിയത്.
മത്സരം നടത്താൻ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷനെ (ജിസിഎ) ബിസിസിഐ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മത്സര വേദി മാറ്റുന്നതില്‍ അന്തിമ തീരുമാന മായത്. എന്നാൽ ഇപ്പോൾ എല്ലാ മത്സരങ്ങളും മാറ്റിവെച്ചിരിക്കുക യാണ്.വിദേശ താരങ്ങളടക്കം കളിക്കുന്നതിനാല്‍ സുരക്ഷ കൂട്ടുന്നതിന്റെ ഭാഗമായിരുന്നു ഇത്.ഹിമാചല്‍ പ്രദേശിലെ ധരംശാലയിലായിരുന്നു ഇന്നലെ മത്സരം നടന്നിരുന്നത്.